കൊവിഡ് മൂന്നാം തരംഗം മഹാരാഷ്ട്രയിൽ.

കൊവിഡ് മൂന്നാം തരംഗം മഹാരാഷ്ട്ര നേരിടേണ്ടി വരുമെന്ന് വിദഗ്ധർ.

മഹാരാഷ്ട്ര:

ജൂലായ്-ഓഗസ്റ്റ് മാസങ്ങളിൽ മഹാരാഷ്ട്രയിൽ കൊവിഡിന്റെ മൂന്നാം തരംഗം ഉണ്ടാകുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് ടോപെ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

കൊവിഡ് ഒന്നാം തരംഗവും രണ്ടാം തരംഗവും ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനമാണ് മഹാരാഷ്‌ട്ര. മൂന്നാം തരംഗമുണ്ടായാൽ വലിയ പ്രതിസന്ധിയാണ് സംസ്ഥാന സർക്കാർ മുന്നിൽ കാണുന്നത്. മൂന്നാം തരംഗത്തെ നേരിടാൻ ഓക്‌സിജൻ ഉത്പാദനത്തിൽ സ്വയം പര്യാപ്‌തത നേടാനുളള ശ്രമത്തിലാണ് സംസ്ഥാനമെന്ന് മന്ത്രി അറിയിച്ചു.

കൊവിഡ് ചികിത്സാസൗകര്യങ്ങൾക്കായി നിക്ഷേപം നടത്താൻ വ്യാവസായിക പ്രമുഖരോട് ആവശ്യപ്പെടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. നിലവിൽ കൊവിഡ് വ്യാപനം തടയാൻ മേയ് 15 വരെ മഹാരാഷ്ട്രയിൽ ലോക്ക്‌ഡൗൺ ഉൾപ്പടെയുളള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

Related Posts