കൊവിഷീൽഡ് വില പ്രഖ്യാപിച്ച് സെറം ഇൻസ്റ്റിറ്റ്യൂട്ട്.

സംസ്ഥാന സർക്കാരുകൾക്ക് 400, രൂപ സ്വകാര്യ ആശുപത്രികൾക്ക് 600.

ന്യൂഡൽഹി:

കോവിഡ് 19 പ്രതിരോധ വാക്സിനായ കോവിഷീൽഡ് സ്വകാര്യ ആശുപത്രികൾക്കും സംസ്ഥാന സർക്കാരുകൾക്കും നൽകുന്ന വില പുണെ സെറം ഇൻസ്റ്റിറ്റ്യൂട്ട് നിശ്ചയിച്ചു. ഒരു ഡോസിന് കൊവിഡ്ഷീൽഡ് വാക്‌സിന് സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയ്ക്കും സംസ്ഥാന സർക്കാരുകൾക്ക് 400 രൂപയ്ക്കും നൽകുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.

അമേരിക്കൻ നിർമിത വാക്സിനുകൾ 1500 രൂപയ്ക്കും റഷ്യൻ നിർമ്മിത വാക്സിനും ചൈനീസ് നിർമിത വാക്സിനും 750 രൂപയ്ക്കുമാണ് വിൽക്കുന്നതെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് വാർത്താ കുറിപ്പിൽ ചൂണ്ടിക്കാട്ടി.

കേന്ദ്രസർക്കാരിന് തുടർന്നും 150 രൂപയ്ക്ക് സെറം ഇൻസ്റ്റിറ്റ്യൂട്ട് വാക്സിൻ നൽകും. പുതിയ വാക്സിൻ പോളിസി അനുസരിച്ച് വാക്സിൻ ഡോസുകളുടെ 50 ശതമാനം കേന്ദ്രസർക്കാരിനും ബാക്കിയുള്ള 50 ശതമാനം സംസ്ഥാനങ്ങൾക്കും സ്വകാര്യ ആശുപത്രികൾക്കും നൽകും.

മെയ് ഒന്ന് മുതൽ രാജ്യത്തെ സ്വകാര്യ ആശുപത്രികൾക്ക് കേന്ദ്ര സർക്കാർ വാക്സിൻ വിതരണം നിർത്തുമെന്ന് വ്യക്തമാക്കിയിരുന്നു. സ്വകാര്യ ആശുപത്രികൾ വാക്സിൻ നിർമാതാക്കളിൽ നിന്ന് വാക്സിൻ വാങ്ങി കുത്തിവയ്ക്കുമ്പോൾ നിരക്ക് കുത്തനെ ഉയർന്നേക്കും.

Related Posts