മധ്യപ്രദേശില്‍ ഏഴ് ഡെല്‍റ്റ പ്ലസ് കൊവിഡ് കേസുകള്‍; രണ്ട് മരണം.

ഭോപ്പാൽ:

മധ്യപ്രദേശിൽ ചുരുങ്ങിയത് ഏഴുപേരിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചു. രണ്ടുപേർ മരിച്ചു. ഇവർ കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചിരുന്നില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.

വാക്സിൻ സ്വീകരിക്കാത്ത രണ്ടുപേർക്ക്‌ ഡെൽറ്റ പ്ലസ് വകഭേദത്തെ പരാജയപ്പെടുത്താൻ സാധിച്ചു. 22 വയസുള്ള ഒരു സ്ത്രീയും രണ്ടര വയസുള്ള ഒരു കുഞ്ഞുമാണ് ഡെൽറ്റ പ്ലസ് വൈറസ് ബാധയെ അതിജീവിച്ചത്. രോഗം സ്ഥിരീകരിച്ച ഏഴുപേരിൽ മൂന്നുപേർ ഭോപ്പാലിൽനിന്നും രണ്ടുപേർ ഉജ്ജയിനിൽനിന്നുമാണ്. ഏഴുപേർക്കും കഴിഞ്ഞമാസമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ ഡെൽറ്റാ പ്ലസ് വകഭേദം സ്ഥിരീകരിക്കുന്നത് ജൂണിലാണ്.

Related Posts