കൊവിഡ് 19 സ്ഥിരീകരണനിരക്ക് 15 ശതമാനത്തിൽ കുറയാത്ത സാഹചര്യത്തിൽ ഇന്നു മുതൽ ജൂൺ ഒമ്പതുവരെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സംസ്ഥാന സർക്കാർ.
സംസ്ഥാനത്ത് ഇന്നു മുതൽ കർശന നിയന്ത്രണം.

തിരുവനന്തപുരം:
ഇന്നു മുതൽ ജൂൺ ഒമ്പതുവരെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സംസ്ഥാന സർക്കാർ. കൊവിഡ് 19 സ്ഥിരീകരണനിരക്ക് 15 ശതമാനത്തിൽ കുറയാത്ത സാഹചര്യത്തിൽ ആണ് പുതിയ നിയന്ത്രണം ഏർപ്പെടുത്തിയത്. അവശ്യ വസ്തുക്കളുടെ കടകൾ, വ്യവസായസ്ഥാപനങ്ങൾ, അസംസ്കൃത വസ്തുക്കളും മറ്റും (പാക്കേജിങ് ഉൾപ്പെടെ) വിൽക്കുന്ന സ്ഥാപനങ്ങൾ, നിർമാണസാമഗ്രികൾ വിൽക്കുന്ന കടകൾ എന്നിവയ്ക്കു മാത്രമേ ജൂൺ അഞ്ചു മുതൽ ഒമ്പതുവരെ പ്രവർത്തനാനുമതിയുണ്ടാവൂ. സർക്കാർ-അർധസർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ, കമ്മിഷനുകൾ തുടങ്ങിയവ 50 ശതമാനം ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ജൂൺ പത്തിനേ പ്രവർത്തനം തുടങ്ങൂ. അനാവശ്യ യാത്ര നടത്തുന്നവർക്കെതിരേയും യാത്രാ പാസുകൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരേയും കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.