രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ കുരങ്ങുകൾ വാട്ടർടാങ്കിൽ എറിഞ്ഞു കൊന്നു

യുപിയിലെ ബാഗ്പത്തിലെ വീടിന്റെ രണ്ടാം നിലയിലുള്ള മുറിയിൽ ഉറങ്ങിക്കിടന്ന കേശവ് കുമാറെന്ന രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ പ്രദേശത്തുള്ള ചില കുരങ്ങുകൾ വാട്ടർ ടാങ്കിൽ എറിയുകയും വെള്ളത്തിൽ ശ്വാസം കിട്ടാതെ കുഞ്ഞ് മരിക്കുകയും ചെയ്തു. കൈക്കുഞ്ഞിന്റെ മരണം ബാഗ്പത്തിലെ ജനങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. മുറിയുടെ വാതിൽ അടച്ചിരുന്നില്ലെന്നും ഇതിലൂടെയാണു കുരങ്ങൻമാർ പ്രവേശിച്ചതെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. കുറച്ചു മണിക്കൂറുകൾക്കു ശേഷം കുഞ്ഞിന്റെ മൃതശരീരം വാട്ടർ ടാങ്കിൽ പൊങ്ങിക്കിടക്കുന്നതായാണു കണ്ടത്. ബാഗ്പതിലെ ദമ്പതികളായ പ്രി‍ൻസിന്റെയും കോമളിന്റെയും മകനായ കേശവ് കുമാറിനെ മുൻപും കുരങ്ങൻമാർ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നിരുന്നുവെന്നും പറയുന്നു. കുരങ്ങൻമാർ കുട്ടിയുമായി ഒരു ടെറസിൽ നിന്നു മറ്റൊന്നിലേക്കു ചാടുന വിഡിയോ ദൃശ്യങ്ങൾ കിട്ടിയിട്ടുണ്ട്. പ്രദേശത്ത് കുരങ്ങൻമാരുടെ ശല്യം കൂടിവരുകയാണെന്നും ഇക്കാര്യം നേരത്തെ തന്നെ തദ്ദേശ ഭരണകൂടങ്ങളോട് പരാതിപ്പെട്ടിരുന്നെന്നും ആളുകൾ പറയുന്നു.

കഴിഞ്ഞ വർഷം ഡിസംബറിൽ, കുരങ്ങിൻ കുട്ടിയെ നായ്ക്കൾ കടിച്ചുകൊന്നതിൽ രോഷാകുലരായി കുരങ്ങുകൾ നായ്ക്കൾക്കെതിരെ മഹാരാഷ്ട്രയിൽ അഴിച്ചുവിട്ട കൂട്ടക്കൊലയുടെ വാർത്ത രാജ്യാന്തര പ്രശസ്തി നേടിയിരുന്നു.

Related Posts