ഇന്തോനേഷ്യയില്‍ എല്ലാ കഫ് സിറപ്പുകളും നിരോധിച്ചു

ജക്കാര്‍ത്ത: ഇന്തോനേഷ്യയിൽ എല്ലാ കഫ് സിറപ്പുകളും ലിക്വിഡ് മരുന്നുകളും നിരോധിച്ചു. വൃക്ക തകരാറിനെ തുടർന്ന് രാജ്യത്ത് ശിശുമരണങ്ങൾ കുത്തനെ ഉയരുന്ന പശ്ചാത്തലത്തിലാണ് ഇന്തോനേഷ്യൻ സർക്കാരിന്റെ ഈ നീക്കം. കഫ് സിറപ്പുകൾ മൂലമുണ്ടാകുന്ന ഗുരുതരമായ വൃക്ക രോഗങ്ങൾ മൂലം ഈ വർഷം രാജ്യത്ത് 99 കുട്ടികളാണ് മരിച്ചത്. രാജ്യത്തെ ആരോഗ്യ വകുപ്പിന്‍റെ അന്വേഷണത്തിനിടെയാണ് ബുധനാഴ്ച നിരോധനം പ്രഖ്യാപിച്ചത്. ഈ വർഷം ജനുവരി മുതൽ ഇന്ന് വരെ, 20 പ്രവിശ്യകളിൽ നിന്ന് 99 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Related Posts