അട്ടപ്പാടി മധു കൊലക്കേസ്; വിധി ഏപ്രില്‍ നാലിന്

പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ കോടതി വിധി ഏപ്രിൽ നാലിന്. 2018 ഫെബ്രുവരി 22നാണ് മധു കൊല്ലപ്പെട്ടത്. കേസിൽ ആകെ 16 പ്രതികളാണുള്ളത്. 2022 ഏപ്രിൽ 28ന് ആരംഭിച്ച സാക്ഷി വിസ്താരത്തിൽ മൂന്ന് സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. പിന്നീട് 24 പേർ കൂറുമാറി. പ്രതിഭാഗം എട്ട് സാക്ഷികളെ ഹാജരാക്കി. കേസിലെ പ്രതികൾ ശിക്ഷിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് മധുവിന്‍റെ കുടുംബം. അരിയും പലചരക്ക് സാധനങ്ങളും മോഷ്ടിച്ചെന്ന് ആരോപിച്ച് കാട്ടിൽ കയറി മധുവിനെ പിടിച്ച് കൊണ്ടുവന്ന്‌ മർദ്ദിക്കുകയായിരുന്നു. തലയ്ക്കേറ്റ ക്ഷതവും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.

Related Posts