മത്സ്യബന്ധനത്തിന് പോയ പുണർതം എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്.
കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു.

അഴീക്കോട്:
കടലിൽ കുടുങ്ങിയ 41 മത്സ്യത്തൊഴിലാളികളെ അഴീക്കോട് ഫിഷറീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രക്ഷപ്പെടുത്തി. മത്സ്യബന്ധനത്തിന് പോയ പുണർതം എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. അഴിമുഖത്ത് നിന്ന് 16 നോട്ടിക്കൽ മൈൽ അകലെ എഞ്ചിൻ കേടായതിനെ തുടർന്ന് തൊഴിലാളികൾ കുടുങ്ങുകയായിരുന്നു. വള്ളത്തിന്റെ ഉടമസ്ഥൻ വിളിച്ചറിയിച്ചതിനെത്തുടർന്ന് തൃശൂർ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ മാജാ ജോസിന്റെ നിർദേശപ്രകാരം അഴീക്കോട് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ലിസി പി ഡിയുടെ നേതൃത്വത്തിൽ പട്രോൾ ബോട്ട് രക്ഷാപ്രവർത്തനം നടത്തി. സീ റസ്ക്യൂ ഗാർഡുമാരായ പ്രസാദ്, മിഥുൻ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.