ദുരിതാശ്വാസ നിധി തട്ടിപ്പിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി

കൊഹിമ: നാഗാലാൻഡിലെ ആദ്യ വനിതാ എംഎൽഎയായി ഹെകാനി ജെഖലു. സംസ്ഥാനം രൂപീകരിച്ച് 60 വർഷം പിന്നിടുമ്പോഴും ഒരു വനിതാ അംഗത്തെ പോലും നിയമസഭ കാണിക്കാത്ത സംസ്ഥാനമെന്ന ചീത്തപ്പേര് തിരുത്തി കുറിച്ചിരിക്കുകയാണ് നാഗാലാൻഡ്. ബി.ജെ.പി-എന്‍.ഡി.പി.പി. സഖ്യ സ്ഥാനാര്‍ഥിയായി മത്സരിച്ച ഹെകാനി, ദിമാപൂര്‍-111 മണ്ഡലത്തില്‍ നിന്ന് എതിര്‍ സ്ഥാനാര്‍ഥിയായ അസെറ്റോ സിമോമിയെ 1536 വോട്ടുകള്‍ക്കാണ് തോൽപ്പിച്ചത്. എൻഡിപിപി സഖ്യത്തിന്‍റെ മറ്റൊരു വനിതാ സ്ഥാനാർത്ഥിയായ സര്‍ഹൗത്യൂനോ ക്രൂസെ ലീഡ് നിലനിർത്തുന്നുണ്ട്. അവർ കൂടി വിജയിച്ചാൽ ഒന്നല്ല, രണ്ട് പേർ നാഗാലാൻഡിൽ ചരിത്രം സൃഷ്ടിക്കും.

Related Posts