ഒലയും ബൈജൂസും നെറ്റ്ഫ്ളിക്‌സും തൊഴിലാളികളെ പിരിച്ചു വിടുന്നു; സാമ്പത്തിക ഞെരുക്കം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകളുകള്‍ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചു വിടുന്നു. സ്റ്റാര്‍ട്ടപ്പുകളില്‍ 12,000 പേര്‍ക്കും ഇതേ മേഖലയിലുള്ള മറ്റ് 22,000 പേര്‍ക്കുമാണ് ജോലി നഷ്ടമായത്. ഒല, അണ്‍അക്കാഡമി, വേദാന്തു, കാര്‍24, മൊബൈല്‍ പ്രീമിയര്‍ ലീഗ്, ബ്ലിങ്കറ്റ്, ബൈജൂസ്, ലിഡോ ലേണിങ്, എംഫിന്‍, ട്രില്‍, ഫാര്‍ഐ, ഫുര്‍ലെന്‍കോ എന്നീ കമ്പനികളാണ് സാമ്പത്തിക ഞെരുക്കത്തെ തുടര്‍ന്ന് തെഴിലാളികളെ പിരിച്ചു വിട്ടത്.

രാജ്യാന്തര കമ്പനികളായ നെറ്റ്ഫ്ളിക്‌സ് ,സാമ്പത്തിക സേവനദാതാക്കളായ റോബിന്‍ഹുഡ്, ക്രിപ്‌റ്റോ പ്ലാറ്റ്‌ഫോമുകളായ ജെമനി, കോയിന്‍ ബെയ്ന്‍, ക്രിപ്‌റ്റോ എക്‌സചെയ്ഞ്ച്,ബൈയിറ്റ് എന്നിവരും തെഴിലാളികളെ പിരിച്ചു വിട്ടു. കൊവിഡ് പ്രതിസന്ധിക്കിടയില്‍ ചെറിയ ലാഭമുണ്ടാക്കിയ സംരംഭങ്ങളാണ് പ്രതിസന്ധിയിലായത്. സാമ്പത്തിക സ്രോതസ്സ് കണ്ടെത്തുന്നത് ബുദ്ധിമുട്ടാണെന്നാണ് വിലയിരുത്തല്‍. രാജ്യത്ത് 60,000 പേര്‍ക്ക് ഈ വര്‍ഷം ജോലി നഷ്ടപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.

Related Posts