കൈക്കൂലി വാങ്ങിയതിന് വിജിലൻസ് ഡിവൈഎസ്പിക്കെതിരെ കേസ്

തിരുവനന്തപുരം: അഴിമതിക്ക് അറസ്റ്റിലായ ഉദ്യോഗസ്ഥനിൽ നിന്ന് കൈക്കൂലി വാങ്ങിയ സംഭവത്തിൽ വിജിലൻസ് ഡി.വൈ.എസ്.പിക്കെതിരെ കേസെടുത്തു. ഡിവൈഎസ്പി വേലായുധൻ നായർക്കെതിരെയാണ് വിജിലൻസ് കേസെടുത്തത്. അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കുന്ന സ്പെഷ്യൽ ഡി.വൈ.എസ്.പിയാണ് വേലായുധൻ. കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ തിരുവല്ല നഗരസഭാ സെക്രട്ടറി നാരായണന്‍റെ പക്കൽ നിന്നാണ് പണം വാങ്ങിയത്. നാരായണനെതിരായ സ്വത്ത് കേസ് അവസാനിപ്പിക്കാനാണ് 50,000 കൈക്കൂലി വാങ്ങിയത്. നാരായണന്‍റെ വീട്ടിൽ നടത്തിയ പരിശോധനയിൽ കേസ് ഒത്തുതീർപ്പാക്കാൻ കൈക്കൂലി നൽകിയതിന്‍റെ തെളിവുകൾ ലഭിച്ചു. അനധികൃത സ്വത്ത് സമ്പാദനക്കേസ് അട്ടിമറിച്ച ശേഷം 50,000 രൂപ ഡിവൈഎസ്പിയുടെ മകന്‍റെ അക്കൗണ്ടിലേക്ക് മാറ്റി. സ്വത്ത് സമ്പാദന കേസിൽ തുടരന്വേഷണത്തിന് വിജിലൻസ് ഡയറക്ടർ ഉത്തരവിട്ടു.

Related Posts