" നിറയെ പൊന്നിട്ട നവവധുവിനെപ്പോലെ നമ്രമുഖിയായ നെൽക്കതിർ മെല്ലെത്തൊടും കാറ്റിലേയ്ക്ക്‌ ചായും; മഴച്ചാർത്തിനും വെയിലൊളിയ്ക്കുമിടയിലൂടെ ചുകപ്പുവാലൻ തുമ്പികൾ തുമ്പക്കുടങ്ങളെ തേടിവരും; തൊടിയിലെവിടേയും മുക്കുറ്റിയുടെ ഉച്ചഭാഷിണികൾ മഞ്ഞത്തലപ്പുയ്യർത്തും; ചിങ്ങമഴയുടെ നനുത്ത ശീലുകൾ നീക്കി, ഓണത്തപ്പൻ അരിമാവണിയും. "