ജപ്പാനിൽ കോവിഡ് കൂടുന്നു; 24 മണിക്കൂറിനിടെ 2.5 ലക്ഷത്തിലധികം രോഗികള്‍

കൊവിഡ് ജപ്പാനെ അപകടകരമായ രീതിയിൽ ബാധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ജപ്പാനിൽ 2.5 ലക്ഷത്തിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 261029 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ജപ്പാനിൽ കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. ടോക്കിയോയിൽ മാത്രം 27,676 പുതിയ കേസുകൾ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒസാക്ക (22,798), ഐച്ചി (17,716), ഫുക്കുവോക്ക (15,726), ഹ്യോഗോ (12,260), സൈതാമ (11,327), കനഗാവ (9,562), ഹിരോഷിമ (8,775), ഹൊക്കൈഡോ (8,632), 18,65 , ഷിസുവോക (7,100) എന്നിങ്ങനെയാണ് ജപ്പാനിലെ പ്രധാന നഗരങ്ങളില്‍ ഇന്നലെ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം. ജപ്പാനിൽ വ്യാഴാഴ്ച 255534 കൊവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന രോഗനിരക്കായിരുന്നു ഇത്. എന്നിരുന്നാലും, വെള്ളിയാഴ്ച പുതിയ കണക്കുകൾ വന്നതോടെ, ഈ റെക്കോർഡ് വീണ്ടും തിരുത്തപ്പെട്ടു. കൊവിഡിന്‍റെ ഏഴാം തരംഗം ഇപ്പോൾ ജപ്പാനെ ബാധിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ജപ്പാനിൽ രോഗം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുകയാണ്.

Related Posts