രാജ്യത്ത് ക്രിപ്റ്റോകറൻസി ഇടപാടുകൾക്ക് വിലക്കേർപ്പെടുത്തുന്നു.

ആഗോള പണമിടപാടിന് വ്യാപകമായി ഉപയോഗിക്കുന്ന പേപാൽ പോലുള്ള കമ്പനികളും പിൻവാങ്ങുന്നതായാണ് റിപ്പോർട്ടുകൾ.

മുംബൈ :

ഐസിഐസിഐ ബാങ്കിനു പിന്നാലെ പേടിഎം പേയ്മെന്റ് ബാങ്കും വെള്ളിയാഴ്ച മുതൽ ക്രിപ്റ്റോകറൻസി ഇടപാടുകൾ അനുവദിക്കില്ലെന്ന് ഉപഭോക്താക്കളെ അറിയിച്ചു. രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളും പേയ്മന്റ് ബാങ്കുകളും ക്രിപ്റ്റോകറൻസി ഇടപാടുകൾക്ക് വിലക്കേർപ്പെടുത്തി. ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചുകളുമായുള്ള ഇടപാടുകൾ നിർത്താൻ ആർബിഐ ധനകാര്യ സ്ഥാപനങ്ങളോട് നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു. ആഗോള പണമിടപാടിന് വ്യാപകമായി ഉപയോഗിക്കുന്ന പേപാൽ പോലുള്ള കമ്പനികളും പിൻവാങ്ങുന്നതായാണ് റിപ്പോർട്ടുകൾ.

ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചുകളുമായുള്ള എല്ലാ ഇടപാടുകളും നിർത്തി വെയ്ക്കുന്നതായാണ്
പേടിഎം വ്യക്തമാക്കിയത്. ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചുകളായ സെബ് പേ, വാസിർഎക്സ്, ബൈയുകോയിൻ എന്നിവയുമായുള്ള ഇടപാടുകൾ ഈയാഴ്ച തുടക്കത്തിൽ തന്നെ മിക്കവാറും ബാങ്കുകൾ അവസാനിപ്പിച്ചിരുന്നു.

Related Posts