ജനപ്രതിനിധികളെ അയോഗ്യരാക്കുന്ന നടപടി; സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി

ദില്ലി: ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികളെ ഉടൻ അയോഗ്യരാക്കരുതെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി. 2013 ലെ ലില്ലി തോമസ് കേസിൽ അടിയന്തര അംഗത്വം റദ്ദാക്കണമെന്ന് സുപ്രീം കോടതി വിധിച്ചിട്ടില്ലെന്ന് ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. ഹീനമായ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവരെ മാത്രമേ ഉടനടി അയോഗ്യരാക്കാവൂ എന്നും മേൽക്കോടതിയിൽ അപ്പീൽ നൽകാൻ അവസരമുണ്ടെന്ന് ഇരിക്കെ ഉടനടി നടപടിയെടുക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അടിക്കടി നടക്കുന്ന ഉപതിരഞ്ഞെടുപ്പുകൾ വലിയ സാമ്പത്തിക നഷ്ടത്തിന് കാരണമാവുകയും ചെയ്യുന്നുവെന്നും ഹർജിയിൽ പറയുന്നു. കോടതി വിധി രാഷ്ട്രീയ പകപോക്കലിന് ഉപയോഗിക്കുകയാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധിയുടെ അംഗത്വം റദ്ദാക്കിയതിന് പിന്നാലെയാണ് ഹർജി കോടതിയിലെത്തിയത്. സാമൂഹ്യ പ്രവർത്തകയായ ആഭാ മുരളീധരനാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.

Related Posts