ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം; 'ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' മികച്ച ചിത്രം

കേരളത്തിൽ സംസ്ഥാന അവാർഡ് കഴിഞ്ഞാൽ അപേക്ഷ ക്ഷണിച്ച് ചിത്രങ്ങൾ വരുത്തി ജൂറി കണ്ട് നിർണയിക്കുന്ന ഒരേയൊരു ചലച്ചിത്ര പുരസ്ക്കാരമാണിത്.

തിരുവനന്തപുരം: 45-ാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ജിയോ ബേബി സംവിധാനം ചെയ്ത 'ഗ്രേറ്റ് ഇന്ത്യൻ കിച്ചൻഏറ്റവും മികച്ച ചിത്രം. 'എന്നിവർ' എന്ന ചിത്രം സംവിധാനം ചെയ്ത സിദ്ധാർഥ് ശിവയാണ് മികച്ച സംവിധായകൻ.

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള പുരസ്കാരം പൃഥ്വിരാജും ബിജു മേനോനും നേടി. മികച്ച നടിയ്ക്കുള്ള പുരസ്കാരം സുരഭിലക്ഷ്മിയും (ജ്വാലമുഖി) സംയുക്ത മേനോനും (വൂൾഫ്, ആണും പെണ്ണും ).സിനിമയിലെ സമഗ്ര സംഭാവനകൾക്ക് കെ ജി ജോർജ്ജിനെ ചലച്ചിത്ര രത്ന പുരസ്കാരം നൽകി ആദരിച്ചു. മാമുക്കോയ, ബിന്ദു പണിക്കർ, സായ്കുമാർ എന്നിവർ ചലച്ചിത്ര പ്രതിഭാപുരസ്കാരത്തിന് അർഹരായി.

കേരളത്തിൽ സംസ്ഥാന അവാർഡ് കഴിഞ്ഞാൽ അപേക്ഷ ക്ഷണിച്ച് ചിത്രങ്ങൾ വരുത്തി ജൂറി കണ്ട് നിർണയിക്കുന്ന ഒരേയൊരു ചലച്ചിത്ര പുരസ്ക്കാരമാണിത്. തേക്കിൻകാട് ജോസഫ്, ബാലൻ തിരുമല, ഡോ. അരവിന്ദൻ വല്ലച്ചിറ, പ്രൊഫ ജോസഫ് മാത്യു പാലാ, സുകു പാൽക്കുളങ്ങര, എ ചന്ദ്രശേഖർ എന്നിവരായിരുന്നു ജൂറി അംഗങ്ങൾ. അസോസിയേഷൻ പ്രസിഡണ്ടും ജൂറി ചെയർമാനുമായ ഡോ. ജോർജ്ജ് ഓണക്കൂറാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. മൊത്തം 34 ചിത്രങ്ങളാണ് ജൂറിയുടെ പരിഗണനയിലെത്തിയത്.

മറ്റു പുരസ്കാരങ്ങൾ

മികച്ച രണ്ടാമത്തെ ചിത്രം: വെള്ളം(നിർമ്മാണം: ജോസ്കുട്ടി മഠത്തിൽ, യദുകൃഷ്ണ, രഞ്ജിത്, ബിജു)

മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകൻ: പ്രജീഷ് സെൻ (വെള്ളം)

മികച്ച സഹനടൻ : സുധീഷ് (എന്നിവർ)

മികച്ച സഹനടി: മമിത ബൈജു (ഖോ ഖോ)

മികച്ച ബാലതാരം : മാസ്റ്റർ സിദ്ധാർത്ഥ (ബൊണാമി),

ബേബി കൃഷ്ണശ്രീ (കാന്തി)

മികച്ച തിരക്കഥാ കൃത്ത് : സച്ചി (അയ്യപ്പ നും കോശിയും)

പ്രത്യേക ജൂറി അവാർഡ്: വിശ്വനാഥ ബി നിർമിച്ച് ഹരികുമാർ സംവിധാനം ചെയ്ത ജ്വാലാമുഖി.

മികച്ച ഗാനരചയിതാവ് : ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ (രണ്ടാം നാൾ)

മികച്ച സംഗീത സംവിധാനം : എം ജയചന്ദ്രൻ (സൂഫിയും സുജാതയും)

മികച്ച പിന്നണി ഗായകൻ : പി കെ സുനിൽകുമാർ (ശരിയേത് തെറ്റേത്, പെർഫ്യൂം)

മികച്ച പിന്നണി ഗായിക : കെ എസ് ചിത്ര (നീലവാനം താലമേന്തി, പെർഫ്യൂം)

മികച്ച ഛായാഗ്രാഹകൻ : അമൽ നീരദ് (ട്രാൻസ്)

മികച്ച ചിത്രസന്നിവേശകൻ: നൗഫൽ അബ്ദുള്ള (സമീർ)

മികച്ച ശബ്ദലേഖകൻ : റസൂൽ പൂക്കുട്ടി (ട്രാൻസ്)

മികച്ച കലാസംവിധായകൻ : ദീപു ജോസഫ് (സൂഫിയും സുജാതയും)

മികച്ച മേക്കപ്പ്മാൻ : സുധി സുരേന്ദ്രൻ (ഏക് ദിൻ)

മികച്ച വസ്ത്രാലങ്കാരം: മഹർ ഹംസ (ട്രാൻസ്)

മികച്ച ജനപ്രിയചിത്രം: സൂഫിയും സുജാതയും (സംവിധാനം : ഷാനവാസ് നാരണറിപ്പുഴ)

മികച്ച ബാലചിത്രം: ബോണാമി (സംവിധാനം: ടോണി സുകുമാർ)

മികച്ച ജീവചരിത്ര സിനിമ : വിശുദ്ധ ചാവറയച്ചൻ (സംവിധാനം:അജി കെ ജോസ്)

മികച്ച പരിസ്ഥിതി ചിത്രം: ഒരിലത്തണലിൽ (സംവിധാനം: അശോക് ആർ നാഥ്)

അനുഷ്ഠാനകലയെ ആസ്പദമാക്കിയ മികച്ച ചിത്രം: പച്ചത്തപ്പ് (സംവിധാനം: അനു പുരുഷോത്ത്), ഉരിയാട്ട് (സംവിധാനം: കെ ഭുവനചന്ദ്രൻ)

മികച്ച സംസ്കൃതചിത്രം: ഭഗവദ്ദജ്ജുകം (സംവിധാനം യദു വിജയകൃഷ്ണൻ)

മികച്ച നവാഗത പ്രതിഭ

നടൻ: ആനന്ദ് റോഷൻ (സമീർ)

നടി: അഫ്സാന ലക്ഷ്മി (വെളുത്ത മധുരം)

സംവിധാനം : വിയാൻ വിഷ്ണു (ഏക് ദിൻ)

പ്രത്യേക ജൂറി പുരസ്കാരങ്ങൾ

സംവിധാനം: സീനത്ത് (രണ്ടാം നാൾ)

ജിനോയ് ജെബിറ്റ് (കോഴിപ്പോര്)

ഗാനരചന: ബി ടി അനിൽകുമാർ (ലെയ്ക)

സോദ്ദേശ്യചിത്രം: സമീർ (സംവിധാനം റഷീദ് പാറയ്ക്കൽ)

ആർട്ടിക്കിൾ 21 (സംവിധാനം: ലെനിൻ എൽ യു)

ഖോ ഖോ (സംവിധാനം; രാഹുൽ റിജി നായർ)

കൊവിഡ് ഭീഷണി മാറുന്ന മുറയ്ക്ക് ഉചിതമായ രീതിയിൽ അവാർഡുകൾ വിതരണം ചെയ്യുമെന്ന് പ്രസിഡണ്ട് ഡോ. ജോർജ് ഓണക്കൂർ, ജനറൽ സെക്രട്ടറി തേക്കിൻകാട് ജോസഫ് എന്നിവർ അറിയിച്ചു.

Related Posts