അഞ്ച് വർഷത്തിനിടെ വന്യജീവി ആക്രമണത്തിൽ മരിച്ചത് 637 പേര്‍: വനംമന്ത്രി

തിരുവനന്തപുരം: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 637 പേരെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ. പാർലമെന്‍റ് പാസാക്കിയ കാലഹരണപ്പെട്ട നിയമങ്ങൾ മാറ്റണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വന്യജീവി ആക്രമണം തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന പ്രതിപക്ഷ വാദം ശരിയല്ലെന്നും ജീവനക്കാർ രാവും പകലും അധ്വാനിക്കുകയാണെന്നും അവരുടെ മനോവീര്യം തകർക്കരുതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് വന്യജീവി ആക്രമണം വർധിക്കുന്ന സാഹചര്യത്തിൽ സഭ നിർത്തിവച്ച് ജനങ്ങളുടെ സ്വത്തും ജീവനും നഷ്ടപ്പെടുന്ന വിഷയം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. വനമേഖലയിൽ ജനങ്ങൾ അങ്ങേയറ്റം അരക്ഷിതാവസ്ഥയിലാണ് ജീവിക്കുന്നതെന്നും ആളുകൾ മരിച്ചാൽ മാത്രമേ നടപടിയെടുക്കൂ എന്ന അവസ്ഥ മാറണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി.

Related Posts