കോർപ്പറേറ്റ് ജോലിയോട് വിട; ധാന്യ വിളകളിൽ നിന്ന് കർഷകൻ നേടുന്നത് കോടികൾ

ആന്ധ്രാപ്രദേശ് : 28 വർഷത്തെ കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് സ്വന്തം നാട്ടിൽ തിരിച്ചെത്തിയ കെ.വി.രാമ സുബ്ബറെഡ്ഢി തിന കൃഷിയിലൂടെ പടുത്തുയർത്തിയത് സ്വപ്ന സാമ്രാജ്യം. ഇന്ത്യയുടെ മില്ലറ്റ് മാൻ എന്നറിയപ്പെടുന്നഖാദർവാലിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്, വിവിധയിനം തിനകളിൽ നിന്നും ആരോഗ്യദായകമായഭക്ഷണ പദാർത്ഥങ്ങൾ നിർമ്മിക്കുന്ന അദ്ദേഹം മില്ലറ്റ് മാൻ ഓഫ് ആന്ധ്ര എന്നറിയപ്പെടുന്നു. കുട്ടിക്കാലത്ത് അമ്മനൽകിയിരുന്ന വ്യത്യസ്ത തിന ഭക്ഷണങ്ങളുടെ രുചി ഓർത്ത് 2017 ൽ നാട്ടിൽ തിരിച്ചെത്തിയപ്പോൾ ആളുകൾപാടേ ഇത്തരം ധാന്യങ്ങൾ കൃഷി ചെയ്യുന്നത് അവസാനിപ്പിച്ചിരുന്നു. തിന കൃഷി തിരിച്ച് കൊണ്ടുവരുക എന്നലക്ഷ്യത്തോടെ 20 ഏക്കർ സ്ഥലം വാങ്ങിയെങ്കിലും അപ്രതീക്ഷിതമായി കൊവിഡ് എത്തി. അതിലൂടെ സംഭവിച്ചനഷ്ടങ്ങളൊന്നും അദ്ദേഹത്തെ തളർത്തിയില്ല. അമ്മയുടെയും, ഭാര്യയുടെയും സഹായത്തോടെ വിവിധയിനംതിനകൾ ഉപയോഗിച്ചുള്ള ലഡ്ഡു, മുറുക്ക്, ബിസ്ക്കറ്റ് എന്നിവ വിപണിയിൽ എത്തിക്കുകയാണ് അദ്ദേഹം ഇന്ന്. കീടങ്ങൾ തിനകളെ ആക്രമിക്കില്ല എന്നതും അനുകൂലമായി. മിബിൾസ് എന്ന സംരംഭത്തിലൂടെ പ്രതിമാസം 1.7 കോടി രൂപയാണ് അദ്ദേഹം നേടുന്നത്. പ്രമേഹം, കൊളസ്ട്രോൾ തുടങ്ങിയ പ്രശ്നം അനുഭവിക്കുന്നവർക്ക്ധൈര്യമായി കഴിക്കാവുന്നതാണ് ഇത്തരം ധാന്യങ്ങളെന്നും, ഒരു നേരത്തെ ആഹാരത്തിലെങ്കിലും ഇവഉൾപ്പെടുത്തണമെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു.

Related Posts