'വിമർശനം കാര്യമാക്കുന്നില്ല, ലോകത്തിൻ്റെ മുഴുവൻ സ്നേഹം തനിക്ക് വേണം'

ഇതാദ്യമായാണ് നഞ്ചിയമ്മ ദേശീയ അവാർഡ് വിവാദത്തിൽ പ്രതികരിക്കുന്നത്. മക്കൾ പറയുന്നതുപോലെയാണ് വിമർശനങ്ങളെ കാണുന്നതെന്നും തനിക്ക് ആരോടും വിരോധമില്ലെന്നും നഞ്ചിയമ്മ പറഞ്ഞു. മികച്ച പിന്നണി ഗായികയ്ക്കുള്ള നഞ്ചിയമ്മയുടെ പുരസ്കാരം വർഷങ്ങളായുള്ള സംഗീത പാരമ്പര്യമുള്ള സംഗീതജ്ഞരെ അവഹേളിക്കുന്നതാണെന്ന് വിമർശിക്കപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് നഞ്ചിയമ്മ ആദ്യമായി മനസ് തുറന്നത്. അവാർഡ് വിവാദത്തെ കുറിച്ച് ഞാൻ കാര്യമാക്കുന്നില്ല. ലോകത്തിന്‍റെ മുഴുവൻ സ്നേഹവും ഞാൻ ആഗ്രഹിക്കുന്നു, അതിനാൽ എനിക്ക് ആരെയും നിഷേധിക്കാൻ കഴിയില്ല. വരികളുമായി ഹൃദയം കൊണ്ട് ഇടപഴകിയ ഗായിക പറയുന്നു. ദേശീയ അവാർഡിന് ശേഷം നഞ്ചിയമ്മക്ക് തിരക്കോടു തിരക്കാണ്. അട്ടപ്പാടിയിലെ നക്കുപതി ഊരിൽ നഞ്ചിയമ്മയ്ക്ക് ആശംസകൾ നേർന്ന് നിരവധി സംഘടനകളും വ്യക്തികളും എത്തിക്കൊണ്ടേയിരിക്കുന്നു.

Related Posts