ഓപ്പറേഷൻ പി ഹണ്ട്; സംസ്ഥാനത്ത് അറസ്റ്റിലായവരിൽ ഭൂരിഭാഗവും യുവ ഐടി പ്രൊഫഷണലുകൾ

തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ കേരള പോലീസ് സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിൽ 12 പേർ അറസ്റ്റിൽ. സംസ്ഥാനത്തൊട്ടാകെ 142 കേസുകൾ രജിസ്റ്റർ ചെയ്തു. അറസ്റ്റിലായവരിൽ ഭൂരിഭാഗവും യുവ ഐടി പ്രൊഫഷണലുകളാണ്. കൂടുതൽ പേർ ഇനിയും വലയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു. കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും അടങ്ങിയ 270 ഉപകരണങ്ങൾ കണ്ടെത്തി. മൊബൈൽ ഫോണുകൾ, ഹാർഡ് ഡിസ്കുകൾ, മോഡം, മെമ്മറി കാർഡുകൾ, ലാപ്ടോപ്പുകൾ എന്നിവയാണ് കണ്ടെടുത്തത്.

Related Posts