കൊലപാതകത്തിന് പിന്നിൽ ജോളിയാണെന്ന് സമ്മതിച്ചിരുന്നു; സുഹൃത്ത് കോടതിയിൽ

കോഴിക്കോട്: കൂടത്തായി കേസിൽ ആറ് പേരെയും കൊലപ്പെടുത്തിയത് താനാണെന്ന് ജോളി സമ്മതിച്ചിരുന്നെന്ന് കോടതിയെ അറിയിച്ച് ജോളിയുടെ അടുത്ത സുഹൃത്ത് ജോൺസൺ. കല്ലറയിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുക്കാൻ സഹായം ആവശ്യപ്പെട്ടെന്നും കേസ് നടത്താനുള്ള പണം സ്വരൂപിക്കാൻ ജോളി സ്വർണം നൽകിയതായും ജോൺസൺ പറഞ്ഞു. കേസിൽ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ 2019 ഒക്ടോബർ 2ന് ജോളി തന്നെ വീട്ടിലേക്ക് വിളിപ്പിച്ചു. അന്വേഷണത്തിന്‍റെ ഭാഗമായി കല്ലറകൾ പൊളിക്കുമെന്നും അതിനുമുമ്പ് കല്ലറ പൊളിച്ച് ആറുപേരുടെയും മൃതദേഹാവശിഷ്ടങ്ങൾ അവിടെ നിന്ന് നീക്കം ചെയ്യാൻ സഹായിക്കണമെന്നും അഭ്യർത്ഥിച്ചു. എന്തിനാണ് ഭയക്കുന്നതെന്ന് ചോദിച്ചപ്പോൾ അവശിഷ്ടങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചാൽ കുടുങ്ങുമെന്നും ഒരാൾക്ക് വിഷം നൽകിയും ബാക്കി ഉള്ളവരെ ഭക്ഷണത്തിൽ സയനൈഡ് കലർത്തിയും കൊലപ്പെടുത്തിയത് താനാണെന്നും ജോളി പറഞ്ഞതായി കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതിയിൽ ജോൺസൺ മൊഴി നൽകി.



Related Posts