മാരുതി സുസുക്കിയിൽ നിക്ഷേപമിറക്കാൻ ഒരുങ്ങി കുവൈറ്റ് ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി

ലോകത്തിലെ ഏറ്റവും പഴക്കമുള്ള സോവറിൻ വെൽത്ത് ഫണ്ടുകളിലൊന്നായ കുവൈറ്റ് ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കിയിൽ നിക്ഷേപമിറക്കുന്നു. മാരുതി സുസുക്കിയുടെ 1.02 ശതമാനം ഓഹരികളാണ് കുവൈറ്റ് ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി വാങ്ങുന്നത്. വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ മാരുതി സുസുക്കിയിലെ തങ്ങളുടെ ഓഹരി പങ്കാളിത്തം സാമ്പത്തിക വർഷത്തിലെ മുന്നാം പാദത്തില്‍ 22.52 ശതമാനത്തിൽ നിന്ന് 23.6 ശതമാനമായി വര്‍ദ്ധിപ്പിച്ചതായി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് റിപ്പോര്‍ട്ട് ചെയ്തു.
കുവൈറ്റിലെ ഏറ്റവും വലിയ സോവറിൻ വെൽത്ത് ഫണ്ടായ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിക്ക് കാര്‍ ട്രേഡ് ടെക്ക്, സണ്‍ ടെക്ക് റിയാലിറ്റി, പിവിആര്‍ ലിമിറ്റഡ്,പിഎന്‍സി ഇന്‍ഫ്രാടെക്ക് തുടങ്ങിയ ഇന്ത്യന്‍ കമ്പനികളിലും ഓഹരി പങ്കാളിത്തമുണ്ട്. ഭാവിയിലേക്ക് രാജ്യം കരുതിവയ്ക്കുന്ന നിധിയാണ് കുവൈത്ത് ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുടെ മേൽനോട്ടത്തിലേത്. വാർഷിക വരുമാനത്തിൻ്റെ പത്ത് ശതമാനം വർഷംതോറും ഈ നിധിയിലേക്ക് മാറ്റിവയ്ക്കുന്നു.
1976ൽ അമീർ ഷെയ്ഖ് ജാബർ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ആണ് അത് സംബന്ധിച്ച ഉത്തരവിട്ടത്. സുസ്ഥിര വികസനം ലക്ഷ്യമിട്ട് സാമ്പത്തിക വൈവിധ്യവൽക്കരണവും ആസൂത്രണവും കുവൈത്ത് ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുടെ മേൽനോട്ടത്തിലാണ് നടക്കുന്നത്. ഐ.ടി, എണ്ണ, പ്രകൃതിവാതകം, നിർമാണം, ആരോഗ്യം, ഊർജം തുടങ്ങിയ മേഖലകളിൽ നിരവധി രാജ്യങ്ങളിലാണ് കുവൈറ്റ് ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി നിക്ഷേപം നടത്തിയിട്ടുള്ളത്.