ആമ്പല്ലൂർ ഇലക്‌ട്രോണിക്‌സ്‌ പാർക്ക്‌ മൂന്നുവർഷത്തിനുള്ളിൽ യാഥാർഥ്യമാക്കും.

നിക്ഷേപക സൗഹൃദത്തിൽ രാജ്യത്തെ‌ ആദ്യ 10 സ്ഥാനത്ത്‌ കേരളത്തെ എത്തിക്കും.

തിരുവനന്തപുരം:

ആമ്പല്ലൂർ ഇലക്‌ട്രോണിക്‌സ്‌ പാർക്ക്‌ മൂന്നുവർഷത്തിനുള്ളിൽ യാഥാർഥ്യമാക്കും. ജില്ലാ വ്യവസായകേന്ദ്രം, കെ എസ്‌ ഐ ഡി സി, റിയാബ്‌ എന്നിവ പുനഃസംഘടിപ്പിക്കും. സംസ്ഥാനത്ത്‌ പരമാവധി നിക്ഷേപം കൊണ്ടുവരലാണ്‌‌ സർക്കാരിന്റെ ലക്ഷ്യമെന്ന്‌ വ്യവസായ മന്ത്രി പി രാജീവ് കേരള പത്രപ്രവർത്തക യൂണിയൻ സംഘടിപ്പിച്ച മീറ്റ്‌ ദ പ്രസിൽ പറഞ്ഞു. ഫാർമസ്യൂട്ടിക്കൽ, മെഡിക്കൽ ഉപകരണ വ്യവസായ മേഖലയ്‌ക്ക്‌ പ്രാധാന്യം നൽകും. ഇതിനായി കെ എസ്‌ ഡി പി യെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. വൻകിട പദ്ധതികൾക്ക്‌ കൃത്യമായ മേൽനോട്ടം ഉണ്ടാകും. കിറ്റെക്‌സിന്റേത്‌‌ ഒറ്റപ്പെട്ട വിഷയമാണ്‌. അവർ ഉന്നയിച്ച പ്രശ്‌നം പരിഹരിക്കും. പരാതിയുണ്ടെങ്കിൽ അറിയിക്കാൻ സംവിധാനമുണ്ട്‌. അതിനു പകരം നാടിനെക്കുറിച്ച്‌ തെറ്റായ പ്രതിച്ഛായ സൃഷ്ടിക്കുന്നത്‌ നല്ലതല്ല. സംരംഭകരെ കൈനീട്ടി സ്വീകരിക്കുക എന്നതാണ്‌ സർക്കാർ നയം. നിക്ഷേപക സൗഹൃദത്തിൽ രാജ്യത്തെ‌ ആദ്യ 10 സ്ഥാനത്ത്‌ കേരളത്തെ എത്തിക്കും. മൈനിങ്‌ ആൻഡ്‌ ജിയോളജിവകുപ്പിന്റെ പ്രവർത്തനം ഒക്ടോബറോടെ പൂർണമായി ഓൺലൈനാക്കും.

വ്യവസായ പാർക്കുകൾ, കിൻഫ്ര, കെ എസ് ഐ ഡി സി എന്നിവയുടെ ഭൂമി സംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. വ്യവസായം ആരംഭിക്കുന്നതിന്‌ പരാതി പരിഹാര സംവിധാനം വരും. നിശ്ചിത ദിവസത്തിനുള്ളിൽ തീർപ്പുണ്ടാക്കും.

Related Posts