റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയര്‍ത്തി; വായ്പ പലിശ നിരക്ക് കൂടും

മുംബൈ: നാണയപെരുപ്പം ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തിൽ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 4.4 ശതമാനമായി ഉയർത്തി. മോണിറ്ററി പോളിസി സമിതിയുടെ അസാധാരണ യോഗത്തിലാണ് നടപടി. വിപണിയിലെ പണലഭ്യത കുറച്ച് വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഈ നിരക്ക് വര്‍ധനവ്. യോഗത്തില്‍ പങ്കെടുത്തവരെല്ലാം നിരക്ക് ഉയര്‍ത്തുന്നതിനെ അനുകൂലിച്ച് വോട്ട് ചെയ്തു. ആര്‍ബിഐയുടെ ക്ഷമതാ പരിധിയായ അറ് ശതമാനത്തിന് മുകളിലാണ് കുറച്ചുമാസങ്ങളായി നാണയപെരുപ്പ നിരക്ക്. 2020 മെയ് മുതല്‍ റിപ്പോ നിരക്ക് നാലുശതമാനമായി തുടരുകയായിരുന്നു. നാണയപെരുപ്പ നിരക്കിലെ വര്‍ധന, ഭൗമ രാഷ്ട്രീയ സംഘര്‍ഷം, അസംസ്‌കൃത എണ്ണവിലയിലെ കുതിപ്പ്, ആഗോളതലത്തില്‍ കമ്മോഡിറ്റികളുടെ ദൗര്‍ലഭ്യം എന്നിവ രാജ്യത്തെ സമ്പദ്ഘടനയെ സ്വീധീനിച്ച സാഹചര്യത്തിലാണ് തീരുമാനമെന്ന് റിസർവ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്താ ദാസ് പറഞ്ഞു.

Related Posts