റെക്കോർഡ് വരുമാനം; ശബരിമല നടയടച്ചു, തിരുവാഭരണ പേടക സംഘം പന്തളത്തേക്ക് മടങ്ങി

പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീർത്ഥാടനകാലം പൂർത്തിയാക്കി ശബരിമല നട അടച്ചു. രാവിലെ ആറുമണിയോടെ തിരുവാഭരണ പേടക സംഘം പന്തളത്തേക്ക് മടങ്ങി. രാജപ്രതിനിധി ഇല്ലാതിരുന്നതിനാൽ ആചാരപരമായ ചടങ്ങുകളൊന്നും ഉണ്ടായിരുന്നില്ല. ഭക്തർക്ക് ദർശനം നടത്താനുള്ള അവസരം ഇന്നലെ അവസാനിച്ചു. നട അടച്ച ശേഷം മാളികപ്പുറത്ത് ഗുരുതിയും നടന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന് റെക്കോർഡ് വരുമാനം ലഭിച്ച തീർത്ഥാടനകാലമാണ് കടന്നുപോയത്. 312 കോടിയിലധികം രൂപയാണ് വരുമാനം ലഭിച്ചത്. സന്നിധാനത്ത് കാണിക്കയായി ലഭിച്ച നാണയങ്ങൾ ഇതുവരെ പൂർണ്ണമായി എണ്ണിയിട്ടില്ല. ഇതിന് ശേഷമേ മുഴുവൻ വരുമാനത്തിൽ വ്യക്തത വരികയുള്ളൂ.

Related Posts