നിശ്ശബ്ദത ജോലിയെ ബാധിക്കും; ശബ്ദങ്ങളും സംഭാഷണങ്ങളും ആവശ്യമെന്ന് പഠനം

വാഷിങ്ടണ്‍: പൂർണ്ണമായും നിശബ്ദമായ ഓഫീസ് അന്തരീക്ഷത്തിൽ ഇരുന്ന് ജീവനക്കാർക്ക് ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയില്ലെന്ന് പഠനം. ഗവേഷകരുടെ അഭിപ്രായത്തിൽ, പരസ്പര സംഭാഷണവും പശ്ചാത്തല ശബ്ദവും ഉള്ള ഒരു അന്തരീക്ഷത്തിൽ ആയിരിക്കുമ്പോഴാണ് ആരോഗ്യകരമായി പ്രവർത്തിക്കാൻ കഴിയുക. യൂണിവേഴ്സിറ്റി ഓഫ് കാന്‍സാസ്, യൂണിവേഴ്സിറ്റി ഓഫ് അരിസോണ എന്നിവിടങ്ങളില്‍ നിന്നുള്ള സംഘമാണ് നേച്ചർ ഡിജിറ്റൽ മെഡിസിൻ ജേണലിൽ പഠനം പ്രസിദ്ധീകരിച്ചത്. അമിതമായ ശബ്ദം ജോലിയെ ബാധിക്കുമെന്ന് ഉറപ്പാണ്. എന്നാൽ പൂർണ്ണമായ നിശബ്ദതയും ആരോഗ്യകരമായി ജോലി ചെയ്യുന്നതിനെ തടസ്സപ്പെടുത്തുമെന്ന് ഇപ്പോൾ ഗവേഷകർ പറയുന്നു. അവരുടെ അഭിപ്രായത്തിൽ, ശ്രദ്ധയോടെയും ആരോഗ്യത്തോടെയും പ്രവർത്തിക്കാൻ 50 ഡെസിബലിൽ താഴെയുള്ള ശബ്ദം ആവശ്യമാണ്. ചാറ്റൽമഴയുടെ ശബ്ദവും പക്ഷികളുടെ ആലാപനവും എല്ലാം ഒരു നല്ല ജോലിസ്ഥലത്തിന് ആവശ്യമായ പശ്ചാത്തല ശബ്ദങ്ങളാണ്. ജോലിസ്ഥലത്തെ അമിതമായ ശബ്ദം ജീവനക്കാരുടെ സമ്മർദ്ദം വർദ്ധിപ്പിക്കും. അമിതമായ ശബ്ദവും ചെവിക്ക് ദോഷകരമാണ്. എന്നിരുന്നാലും, 50 ഡെസിബലിൽ താഴെയുള്ള ശബ്ദം കേൾക്കുന്നത് ജോലിയിലെ പ്രതികരണം വർദ്ധിപ്പിച്ചേക്കും.

Related Posts