ഇരുപത്തിരണ്ട് മിനുറ്റിൽ അൻപത്തിയൊന്ന് കവിതകൾ ചൊല്ലി ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിലേക്ക് ആറുവയസുകാരി തീർത്ഥ വിവേക്.

കൊച്ചി:

പൊക്കമില്ലായ്മയാണെൻ്റെ പൊക്കം എന്ന് പാടിയ കുഞ്ഞുണ്ണി മാഷിന്റെ അമ്പത്തിയൊന്ന് കവിതകൾ ഇരുപത്തിരണ്ടു മിനുറ്റിൽ ചൊല്ലിയാണ് തീർത്ഥ റെക്കോർഡിലെത്തിയത്. കൊച്ചി, തൃപ്പൂണിത്തറ സ്വദേശിനി ആണ് തീർത്ഥ. അച്ഛന്റെ ശിക്ഷണത്തിൽ ആണ് തീർത്ഥ കവിതകൾ പഠിച്ചത് കാണാത്ത കവിയെ തീർത്ഥ അറിഞ്ഞത് അച്ഛൻ ചൊല്ലി കൊടുത്ത വരികളിലൂടെയാണ്. ഏറ്റു ചൊല്ലിയ വരികൾ ഹൃദിസ്ഥമാക്കിയതിനൊപ്പം മാഷിനോടുള്ള സ്നേഹവും വർധിച്ചു. അതാണ് ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡിലേക്ക് തീർത്ഥയെ എത്തിച്ചത്.

Related Posts