പെരുമാതുറ മുതലപ്പൊഴിയിൽ വീണ്ടും അജ്ഞാത മൃതദേഹം

തിരുവനന്തപുരം: മുതലപ്പൊഴി ഹാർബറിലെ പുലിമുട്ടിൽ കുരുങ്ങി കിടക്കുന്ന നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് ഒരുമാസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.മത്സ്യ ബന്ധനത്തിനായി പോയ മത്സ്യതൊഴിലാളികളാണ് പാറയിടുക്കുകളിൽ കുടുങ്ങിക്കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് കോസ്റ്റൽ പോലീസിൻ്റെയും കോസ്റ്റൽ വാർഡൻന്മാരുടെയും നേതൃത്വത്തിൽ കരയ്ക്കെത്തിച്ച മൃതദ്ദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ഒരാഴ്ചക്കിടെ രണ്ടാമത്തെ അജ്ഞാത മൃതദേഹമാണ് ഇവിടെ നിന്നും കണ്ടെത്തുന്നത്. കഴിഞ്ഞ തിങ്കളാഴ്ച അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷന് സമീപത്ത് നിന്നും കണ്ടെത്തിയ മൃതദേഹത്തിനെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇപ്പോൾ മറ്റൊരു മൃതദ്ദേഹം കൂടി കണ്ടെത്തിയത്. കഠിനംകുളം, അഞ്ചുതെങ്ങ് പോലീസിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

Related Posts