എക്സിറ്റ് പോൾ ഫലം; പഞ്ചാബില്‍ ആം ആദ്മി, ഉത്തര്‍പ്രദേശ്, മണിപ്പൂര്‍ ബിജെപി; ഉത്തരാഖണ്ഡിലും ഗോവയിലും ഇഞ്ചോടിഞ്ച്

ന്യൂഡൽഹി: അഞ്ച്​ സംസ്ഥാനങ്ങളിലേക്ക്​ നടന്ന തെരഞ്ഞെടുപ്പ്​ അവസാനിച്ചതോടെ എക്സിറ്റ്​ പോൾ ഫലങ്ങൾ പുറത്തുവന്നു. യുപിയിലും ഉത്തരാഖണ്ഡിലും ബിജെപിയും പഞ്ചാബില്‍ എഎപിയും അധികാരം നേടുമെന്ന് എക്‌സിറ്റ് പോള്‍ പറയുന്നു.

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ എഎപി വമ്പന്‍ വിജയം സ്വന്തമാക്കുമെന്ന് മിക്ക എക്സിറ്റ്​ പോളുകളും സൂചിപ്പിക്കുന്നു. എഎപി 76 മുതല്‍ 90 സീറ്റുകള്‍ വരെ നേടി അധികാരത്തില്‍ വരുമെന്നാണ് അഭിപ്രായ സര്‍വേ ഫലം സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസിന് 19 മുതല്‍ 31 സീറ്റുകള്‍ ലഭിക്കുമ്പോള്‍ അകാലി ദള്‍ 7 മുതല്‍ 11 സീറ്റുകള്‍ നേടും. ബിജെപി ഒന്ന് മുതല്‍ നാല് സീറ്റ് വരെ ലഭിക്കുമെന്നും ഇന്ത്യ ടുഡെ - ആക്സിസ് മൈ ഇന്ത്യ അഭിപ്രായ സര്‍വേ ഫലം സൂചിപ്പിക്കുന്നു.

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന് തുടര്‍ഭരണം ലഭിക്കുമെന്നാണ് പുറത്തുവരുന്ന അഭിപ്രായ സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. 262 മുതല്‍ 277 സീറ്റുകള്‍ വരെ നേടി ബിജെപി അധികാരത്തില്‍ വരുമെന്നാണ് റിപബ്ലിക് ടിവി സര്‍വേ പറയുന്നു. സമാജ്‌വാദി പാര്‍ട്ടി 119 മുതല്‍ 134 സീറ്റുകള്‍ നേടും. ബിഎസ്പിക്ക് 7 മുതല്‍ 15 ലഭിച്ചേക്കും. കോണ്‍ഗ്രസ് വലിയ ചലനങ്ങളുണ്ടാക്കാതെ 3 മുതല്‍ 8 സീറ്റുകളിലേക്ക് ചുരുങ്ങുമെന്നാണ് പ്രവചനം.

ബി ജെ പി ഭരിക്കുന്ന ഗോവയിൽ ഇഞ്ചോടിഞ്ച്​ പോരാട്ടമാണ്​. ബിജെപിക്ക് 13 മുതൽ 22 വരെ സീറ്റുകളും കോൺഗ്രസിന് 11 മുതൽ 19 വരെ സീറ്റുകളും കിട്ടുമെന്നാണ് പ്രവചനം.

എക്സിറ്റ്പോൾ ഫലം പ്രകാരം ഇഞ്ചോടിഞ്ചു പോരാട്ടം നടന്നതയാണ് വ്യക്തമാക്കുന്നതെങ്കിലും ഉത്തരാഖണ്ഡിൽ ബിജെപിക്ക് നേരിയ മുൻതൂക്കം പ്രവചിക്കപ്പെടുന്നു. കോൺഗ്രസ് കടുത്ത മത്സരം നടത്തി. ബിജെപിക്ക് 26 മുതൽ 46 വരെ സീറ്റുകൾ ലഭിച്ചേക്കും. കോൺഗ്രസിന് 20 മുതൽ 40 വരെ സീറ്റുകൾ വരെ ലഭിക്കും. ആറ് എക്സിറ്റ്പോളുകളിൽ ബിജെപിക്ക് നേരിയ മുൻ‌തൂക്കം പ്രവചിക്കുമ്പോള്‍ രണ്ട് എക്സിറ്റ്പോളുകളിൽ കോൺഗ്രസിന് നേരിയ മുൻ‌തൂക്കമുണ്ട്.

മണിപ്പൂരിൽ ബിജെപി ഭരണം തുടരുമെന്ന് എക്സിറ്റ്പോളുകൾ സൂചിപ്പിക്കുന്നു. എല്ലാ എക്സിറ്റ്പോളുകളിലും ബിജെപിക്ക് മുൻ‌തൂക്കം ലഭിച്ചു. ബിജെപി മണിപ്പൂരിൽ 23 മുതൽ 38 വരെ സീറ്റുകൾ നേടും കോൺഗ്രസ് 10 മുതൽ 17 വരെ സീറ്റുകളിൽ ഒതുങ്ങും.

Related Posts