മോശം പ്രകടനം; 452 ജീവനക്കാരെ പുറത്താക്കി വിപ്രോ

ന്യൂഡല്‍ഹി: പ്രകടനത്തിന്‍റെ അടിസ്ഥാനത്തിൽ വിപ്രോ 452 ജീവനക്കാരെ പിരിച്ചുവിട്ടു. പുതിയ ജീവനക്കാരെയാണ് കമ്പനിയിൽ നിന്നും പുറത്താക്കിയത്. പരിശീലനത്തിന് ശേഷവും മോശം പ്രകടനം കാഴ്ചവച്ച ജീവനക്കാരെയാണ് പിരിച്ചുവിട്ടതെന്ന് വിപ്രോ അറിയിച്ചു. ഉയർന്ന നിലവാരം നിലനിർത്താൻ ആഗ്രഹിക്കുന്നുവെന്നും അതിനാൽ പ്രവർത്തന കാര്യങ്ങളിൽ കൃത്യത പുലർത്തുമെന്നും കമ്പനി പറഞ്ഞു. വിപ്രോയുടെ മാനദണ്ഡങ്ങൾക്കനുസൃതമായി ഓരോ ജീവനക്കാരനും ഒരു നിശ്ചിത തലത്തിലുള്ള പ്രാവീണ്യം ഉണ്ടായിരിക്കണമെന്ന് കമ്പനി അഭിപ്രായപ്പെട്ടു. സ്ഥാപനത്തിന്‍റെ ബിസിനസ്സ് ലക്ഷ്യങ്ങളും ക്ലയന്‍റുകളുടെ ആവശ്യങ്ങളും നിറവേറ്റാൻ ജീവനക്കാർക്ക് കഴിയുന്നുണ്ടോ എന്നും വിലയിരുത്തും. മൂല്യനിർണ്ണയ പ്രക്രിയയിൽ ഈ വിലയിരുത്തലുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.  2023 സാമ്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിൽ വിപ്രോയുടെ ആകെ ജീവനക്കാരുടെ എണ്ണം 435 ആയി കുറഞ്ഞു. അതേസമയം 2024 സാമ്പത്തിക വർഷത്തിലും ക്യാമ്പസുകളിൽ നിന്നുള്ള നിയമനം തുടരുമെന്ന് കമ്പനി വെളിപ്പെടുത്തി.

Related Posts