സുപ്രധാന തീരുമാനങ്ങള്‍ കൈകൊണ്ട് ആദ്യ മന്ത്രിസഭാ യോഗം.

സുപ്രധാന തീരുമാനങ്ങള്‍ എടുത്ത് രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യ മന്ത്രിസഭാ യോഗം.

തിരുവനന്തപുരം:

സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ട് രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യ മന്ത്രിസഭാ യോഗം. സത്യപ്രതിജ്ഞക്ക് പിന്നാലെ ചേര്‍ന്ന യോഗമാണ് നേരത്തെ നല്‍കിയ

വാഗ്ദാനങ്ങള്‍ നടപ്പാക്കുന്ന തീരുമാനങ്ങളിലേക്ക് കടന്നത്സമൂഹത്തിലെ അതിദാരിദ്ര്യ ലഘൂകരണം, ജപ്തികളിലൂടെ കിടപ്പാടം നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ നിയമനിര്‍മാണം, ഗാര്‍ഹികജോലി ചെയ്യുന്ന

സ്ത്രീകള്‍ക്ക് സഹായപദ്ധതി, അഭ്യസ്തവിദ്യര്‍ക്ക് തൊഴില്‍, സര്‍ക്കാര്‍ സേവനങ്ങള്‍ വീട്ടുപടിക്കല്‍ തുടങ്ങിയ കാര്യങ്ങളിൽ ആണ് തീരുമാനമായത്.

ജപ്തി നടപടികളിലൂടെ കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥ ഒഴിവാക്കാന്‍ ശക്തമായ നിയമനിര്‍മാണം നടത്തും. ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറി, ആസൂത്രണകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറി, വിദഗ്ധ അഭിഭാഷകന്‍ എന്നിവരടങ്ങുന്ന സമിതി കാര്യങ്ങള്‍ പരിശോധിച്ച്‌ ജൂലൈ 15 നകം റിപ്പോര്‍ട്ട് നല്‍കണം. റിപ്പോര്‍ട്ട് പരിശോധിച്ചാകും തുടര്‍നടപടികള്‍. പാര്‍പ്പിടം മനുഷ്യന്റെ അവകാശമായി സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും ഭവനമെന്ന ലക്ഷ്യം കൈവരിക്കാന്‍ പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.

ഗാര്‍ഹിക ജോലികളില്‍ ഏര്‍പ്പെടുന്ന സ്ത്രീകള്‍ക്ക് സഹായമെത്തിക്കാനും ജോലികളിലെ കാഠിന്യം കുറക്കാനും സ്മാര്‍ട്ട് കിച്ചന്‍ പദ്ധതിക്ക് രൂപം നല്‍കാന്‍ ചീഫ് സെക്രട്ടറി, തദ്ദേശ സെക്രട്ടറി, വനിതാ ശിശുക്ഷേമ സെക്രട്ടറി എന്നിവരെ ചുമതലപ്പെടുത്തി.

20 ലക്ഷം അഭ്യസ്തവിദ്യര്‍ക്ക് തൊഴില്‍ നല്‍കാനുള്ള മാര്‍ഗരേഖ കെ-ഡിസ്ക് തയാറാക്കി. ഇത് പരിശോധിച്ച്‌ ജൂലൈ 15നകം റിപ്പോര്‍ട്ട് നല്‍കാന്‍ കെ-ഡിസ്കിനെ ചുമതലപ്പെടുത്തി.

സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈനായി വീട്ടുപടിക്കലെത്തുന്ന പദ്ധതിക്ക് തുടക്കം കുറിക്കും. ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തില്‍ പദ്ധതി നിലവില്‍ വരും. ഐ.ടി സെക്രട്ടറി, ഐ.ടി വിദഗ്ധര്‍ എന്നിവരടങ്ങിയ സമിതി പദ്ധതിക്ക് അന്തിമരൂപം നല്‍കും. സര്‍ക്കാറി‍െന്‍റ എല്ലാ സേവനങ്ങളും ജനങ്ങളുടെ അവകാശമാണെന്ന കാഴ്ചപ്പാടാണ് സര്‍ക്കാറിന്.

ഇ-ഓഫിസ്, ഇ-ഫയല്‍ സംവിധാനങ്ങള്‍ വിപുലമായി നടപ്പാക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച്‌ പദ്ധതി നടപ്പാക്കുന്നതിന് സമിതിയെ നിയോഗിച്ചു.

വ്യവസായം തുടങ്ങുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കാന്‍ വ്യത്യസ്ത ഓഫിസുകള്‍ കയറിയിറങ്ങുന്നത് ഒഴിവാക്കാന്‍ പരാതി പരിഹാരത്തിനുള്ള ഏകജാലകസംവിധാനം കൊണ്ടുവരാന്‍ തീരുമാനിച്ചു. ഗ്രീവന്‍സ് റിഡ്രസല്‍ കമ്മിറ്റി നിയമപരമായി പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥനായിരിക്കും കമ്മിറ്റിയുടെ ചുമതല. ഇതിനായി പ്രത്യേക നിയമനിര്‍മാണം നടത്തും. ഈ നിയമത്തി‍െന്‍റ കരട് പരിശോധിക്കാന്‍ ഉദ്യോഗസ്ഥതല സമിതിയെ ചുമതലപ്പെടുത്തി.

അതിദാരിദ്ര്യ ലഘൂകരണം എന്ന ലക്ഷ്യം കൈവരിക്കാന്‍ നടപടി. ഇതിനായി വിശദ സര്‍വേ നടത്താനും ക്ലേശഘടകങ്ങള്‍ നിര്‍ണയിക്കാനും അത് ലഘൂകരിക്കാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും തദ്ദേശഭരണ വകുപ്പിനെ (സെക്രട്ടറിമാരെ) ചുമതലപ്പെടുത്തി.

Related Posts