കേരള നിയമസഭ സമ്മേളനം വ്യാഴാഴ്ച ആരംഭിക്കും.

2021-22 വർഷത്തെ ബജറ്റിലെ വകുപ്പ്‌ തിരിച്ചുള്ള ധനാഭ്യർഥനകളിൽ ചർച്ചയും വോട്ടെടുപ്പുമാണ് പ്രധാനം.

തിരുവനന്തപുരം:

കേരള നിയമസഭ സമ്മേളനം വ്യാഴാഴ്ച ആരംഭിക്കും. 15-ാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനമാണ് വ്യാഴാഴ്ച ആരംഭിക്കുന്നത്. ആഗസ്‌ത്‌ 18 വരെയാണ്‌ സമ്മേളനം. 2021-22 വർഷത്തെ ബജറ്റിലെ വകുപ്പ്‌ തിരിച്ചുള്ള ധനാഭ്യർഥനകളിൽ ചർച്ചയും വോട്ടെടുപ്പുമാണ് പ്രധാനം. ഉപധനാഭ്യർഥനകളുടെ ചർച്ചയ്ക്കും ബജറ്റിലെ ധനാഭ്യർഥനകളിലുള്ള ധനവിനിയോഗ ബില്ലിന്റെ  പരിഗണനയ്ക്കും ഓരോ ദിവസം മാറ്റിവച്ചിട്ടുണ്ട്. 2021-ലെ കേരള ധനബില്ലുകളുടെ (രണ്ടെണ്ണം) പരിഗണനയ്ക്കായുള്ള സമയംകൂടി ഈ സമ്മേളനകാലത്ത് കണ്ടെത്തേണ്ടതുണ്ട്. നാല്‌ ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യത്തിനായി നീക്കിവച്ചതായി സ്‌പീക്കർ എം ബി രാജേഷ്‌ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 20 ദിവസമായിരിക്കും സഭ സമ്മേളിക്കുക. സർക്കാരിന് അവശ്യം നിർവഹിക്കേണ്ട നിയമനിർമാണം ഉണ്ടെങ്കിൽ അതിന്‌ അധിക സമയം ആവശ്യമായി വരും. കൊവിഡ് മാനദണ്ഡം പാലിച്ചായിരിക്കും സമ്മേളനം. കൊവിഡ് വാക്സിന്റെ രണ്ട് ഡോസും പൂർത്തീകരിക്കാത്ത അംഗങ്ങൾക്ക്‌ വാക്‌സിനേഷന്‌ സൗകര്യം ഒരുക്കുമെന്നും സ്‌പീക്കർ പറഞ്ഞു.

Related Posts